Posts

അദ്ധ്യായം 81-84

 ഭാഗം :- 81.  മന്ദഗതിയില്‍ ദിവസങ്ങള്‍ കടന്നുപൊയ്ക്കൊണ്ടിരുന്നു. ജീവിതം പഴയ മട്ടിലേക്ക് തിരിച്ചെത്തി. ദേവു പണിക്ക് പോയാലുണ്ടാവുന്ന ഏകാന്തത ഒഴിവാക്കാന്‍ പുറത്തേക്കിറങ്ങും. മിക്കവാറും സായ്‌വിന്‍റെ വീട്ടില്‍ ചെന്ന് തിരിച്ചുപോരും. യു ട്യൂബില്‍ കയറി പഴയ മലയാള സിനിമ ഗാനരംഗങ്ങള്‍ കാണും. കൂട്ടുകാര്‍ കള്ളുഷാപ്പിലേക്ക് ക്ഷണിക്കാറുണ്ട്. പക്ഷെ അവിടേക്ക് ചെല്ലുകയോ ചീട്ടുകളിക്കുകയോ ചെയ്യാറില്ല. ''നിങ്ങള് ഇങ്ങനെ മാറുംന്ന് ഞാന്‍ സ്വപ്നത്തിലുംകൂടി വിചാരിച്ചിട്ടില്ല'' എന്ന് ദേവു എപ്പോഴും പറയും. തിരുവാതിര ഞാറ്റുവേലയില്‍ പെയ്യാന്‍ മറന്ന മഴ പുണര്‍തത്തിന്‍റെ പിന്നേഴില്‍ ആ കോട്ടം തീര്‍ക്കുന്നുണ്ട്. വൈകിയെത്തിയ മഴക്കാലം ആസ്വദിച്ചുകൊണ്ട് വീട്ടില്‍തന്നെ ചടഞ്ഞുകൂടുകയാണ്.  ''കലക്ടറടെ പണ്യോന്ന്വൊല്ലല്ലോ നിനക്ക്. മഴകൊണ്ട് നനഞ്ഞ് പിതുങ്ങ്യേ തുണ്യായിട്ട് വൈകുന്നേരംവരെ നില്‍ക്കണ്ടേ. നാല് ദിവസം വെറുതെ വീട്ടിലിരിക്ക്''എന്ന് ദേവുവിനോട് പറഞ്ഞുനോക്കി. ''മഴ്യാണ് എന്നും പറഞ്ഞ് കുടീല് വെറുതെ കുത്തിരുന്നാല്‍ ആരാ നമുക്ക് തിന്നാന്‍ തരാനുള്ളത്''എന്നവള്‍ പറഞ്ഞപ്പോള്‍ ഒന്നും തിരിച്ചുപറ

അദ്ധ്യായം 71-80

 ഭാഗം :- 71.  നിലംപണി നോക്കിക്കൊണ്ട് വാതില്‍ക്കല്‍ നിന്നു. പണിക്കുവന്നവര്‍ എവിടെനിന്നൊ കുടെ റ്റൈല്സിന്‍റെ കഷ്ണങ്ങള്‍ കൊണ്ടുവന്നിരുന്നു. ആദ്യം മുറിയുടെ പലഭാഗങ്ങളില്‍ അല്‍പ്പം മട്ടിവെച്ച് അതിനുമീതെ ടൈലിന്‍റെ കഷ്ണം പതിക്കും. ട്യൂബില്‍ വെള്ളം നിറച്ച് അതുവെച്ച്   ലെവല് കാണും. എന്നിട്ടാണ് മട്ടിയിട്ട് നിലം ലെവലാക്കുക. പിന്നീട് മണീയാസുകൊണ്ട് തേച്ച് ഉറപ്പിക്കും. അതിനിടയില്‍ ആരെങ്കിലും കാവിയും സിമിന്‍റും കൈകൊണ്ട് യോജിപ്പിക്കും. വെള്ളത്തിലത്      കലക്കി കുറേശ്ശയായി ഒഴിച്ച് കരണ്ടികൊണ്ട് മിനുപ്പിക്കും. നിലം തിളങ്ങാന്‍ തുടങ്ങുന്നതുവരെ പണിക്കാര്‍ ഉരച്ചുകൊണ്ടിരിക്കും.  സായ്‌വിന്‍റെ വീട്ടില്‍നിന്നുകൊണ്ടുവന്ന പഴയപേപ്പര്‍ ഏതാണ്ടൊക്കെ തീരാറായി. അത് വിരിച്ച് മീതെ ഇരുന്നിട്ടാണ് നിലം മിനുപ്പിക്കുന്നത്. നിലത്തിലെ വെള്ളംവെടിക്കും എന്നൊരുഗുണംകൂടി അതുകൊണ്ടുണ്ട്. ''ഇന്നെന്താ നിങ്ങക്ക് ശാപ്പാട് കഴിക്കണ്ടേ''എന്ന ദേവുവിന്‍റെ ചോദ്യം കേട്ടപ്പോഴാണ് സമയത്തെക്കുറിച്ച് ഓര്‍മ്മവന്നത്. പണി കണ്ടുകൊണ്ട് നില്‍ക്കുമ്പോള്‍ നേരം പോവുന്നത് അറിയില്ല. ''ശരി. ഞാന്‍ പോയിട്ടുവരാം''ഷര്‍ട്ടും മുണ്ടുംമാറ്റി